1 എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു?

2 എന്റെ ദൈവമേ, ഞാൻ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല;

3 യിസ്രായേലിന്റെ സ്തുതികളിന്മേൽ വസിക്കുന്നവനേ,

4 ഞങ്ങളുടെ പിതാക്കന്മാർ നിങ്കൽ ആശ്രയിച്ചു;

5 അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു;

6 ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ;

7 എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു;

8 യഹോവയിങ്കൽ നിന്നെത്തന്നേ സമർപ്പിക്ക! അവൻ അവനെ രക്ഷിക്കട്ടെ!

9 നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവൻ;

10 ഗർഭപാത്രത്തിൽനിന്നു ഞാൻ നിങ്കൽ ഏല്പിക്കപ്പെട്ടു;

11 കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ;

12 അനേകം കാളകൾ എന്നെ വളഞ്ഞു;

13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ

14 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു;

15 എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു;

16 നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു;

17 എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം;

18 എന്റെ വസ്ത്രം അവർ പകുത്തെടുത്തു,

19 നീയോ, യഹോവേ, അകന്നിരിക്കരുതേ;

20 വാളിങ്കൽനിന്നു എന്റെ പ്രാണനെയും

21 സിംഹത്തിന്റെ വായിൽനിന്നു എന്നെ രക്ഷിക്കേണമേ;

22 ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും;

23 യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ;

24 അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല;

25 മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു.

26 എളിയവർ തിന്നു തൃപ്തന്മാരാകും;

27 ഭൂമിയുടെ അറുതികൾ ഒക്കെയും ഓർത്തു യഹോവയിങ്കലേക്കു തിരിയും;

28 രാജത്വം യഹോവെക്കുള്ളതല്ലോ;

29 ഭൂമിയിൽ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും;

30 ഒരു സന്തതി അവനെ സേവിക്കും;

31 അവർ വന്നു, ജനിപ്പാനുള്ള ജനത്തോടു അവൻ നിവർത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വർണ്ണിക്കും.